⭕️ ഓണ കവി എന്നറിയപ്പെട്ട കവി
⭕️ കാലത്തോട് കലഹിക്കുന്ന/സംവദിക്കുന്ന കവിതകൾ കൊണ്ട് അനശ്വരനായി തീർന്ന കവിയാണ് വൈലോപ്പിളളി ശ്രീധരമേനോൻ. ( തന്റെ കവിതകളിലൂടെ നിരന്തരം ലോകത്തോട് ചോദ്യങ്ങൾ ചോദിച്ച കവി)
⭕️ 'കാച്ചിക്കുറുക്കിയ' കവിതകൾ എഴുതിയ കവി.-( ശ്രീ.)
⭕ കേരളീയ ഗ്രാമീണ ജീവിതത്തെക്കുറിച്ചും കാർഷിക സംസ്കാരത്തെ ക്കുറിച്ചു അഭിമാനത്തോടെ പാടിയ കവിയാണ് വൈലോപ്പിളളി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
⭕ തീഷ്ണമായ ഗൃഹാതരത്വമുണർത്തുന്ന
കവിതയാണ് വൈലോപ്പിള്ളിയുടെ വിഷുക്കണി.
❤️ വൈലോപ്പിള്ളിയുടെ ബാല്യകാല ഓർമ്മകൾ/ സ്മരണകൾ പങ്കുവെക്കുന്ന വിഷുക്കവിതയാണ് വിഷുക്കണി.
⭕ ബാല്യകാലത്തിന്റെ നിഷ്കളങ്കമായ കണ്ണുകളിലൂടെ ഭൂതകാലം തേടിയുള്ള ഒരു യാത്രയാണ് ഈ കവിത ( കവിയുടെ നിഷ്കളങ്കമായ ബാല്യത്തിന്റെ ഓർമ്മകളിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കവിത )
⭕ ജന്മിമാരും അടിയാളരുമായി കേരളീയ സമൂഹം ജീവിച്ചിരുന്ന ജാതീയത നിറഞ്ഞ ഒരു കാലത്തെയാണ് കവിത ചിത്രീകരിക്കുന്നത്.()
⭕ സാമൂഹിക അനീതികളെ വിചാരണ ചെയ്യുകയാണ് കവിതയിലെ വരികൾ
⭕ കേരളത്തിലെ കാർഷികോത്സവമാണ് വിഷു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും ഉത്സവമായ വിഷു
സമ്പന്നരുടെ വീടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന അസമത്വത്തെ കവി ചോദ്യം ചെയ്യുന്നു. - ചോദ്യംചെയ്യുന്നു. ( ആത്മ നൊമ്പരം )
⭕ നിഷ്കളങ്കമായി കൗതുകത്തോടെ കണി കാണാൻ പോകുന്ന കുട്ടിയുടെ മനസ്സും പിന്നീട് സാമൂഹിക അനീതികളെ ചോദ്യം ചെയ്യുന്ന വിപ്ലവകാരിയുടെ മനസ്സും കവിതയിൽ കാണാം!
⭕ മണ്ണിനെ പൊന്നണിയിക്കുന്ന, സാധാരണക്കാരന്റെ പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ തന്റെ കവിതകളിൽ അവതരിപ്പിച്ച കവിയാണ് വൈലോപ്പിള്ളി.
⭕അസമത്വങ്ങളിൽ / അനീതികളിൽ വേദനിക്കുന്ന കവി മനസ്സ്
⭕തങ്ങളുടെ ഐശ്വര്യങ്ങൾക്കെല്ലാം കാരണക്കാരയവർ അന്തിപട്ടിണി കിടക്കുമ്പോൾ ഐശ്വര്യം പ്രതീക്ഷിച്ചു തങ്ങൾ മാത്രം സ്വാർത്ഥതയുടെ (ഇത്തിരി വട്ടത്തിൽ) വിഷു ആഘോഷിക്കുന്നതിലെ അനൗചിത്യം / വിരോധാഭാസം 💯
⭕ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹിക അസമത്വത്തെ തുറന്നുകാട്ടുകയാണ് കവി.
✅ ഈ ലോകത്തിലെ സമസ്ത ഐശ്വര്യങ്ങൾക്കും കാരണക്കാരിയായ ലക്ഷ്മിദേവിയെ പണക്കാരന്റെ വീട്ടിലെ 'ഇത്തിരിവട്ടത്തിലേക്ക്' ഒതുക്കുന്നതിലെ വിരോധാഭാസം / അനൗചിത്യം /
ധർമ്മസങ്കടം
✨ കവിതയിലെ 'ഐശ്വര്യദേവത' എന്നത് വിശാലമായ സങ്കല്പമാണ്./ കാഴ്ചപ്പാടാണ്
⭕ "ക്ലാവെഴും വാൽക്കണ്ണാടി"യിൽ ഐശ്വര്യദേവതയെ പണക്കാർ ഒതുക്കി നിർത്തുമ്പോൾ, യഥാർത്ഥ ഐശ്വര്യം കർഷകരുടെ വിയർപ്പിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് കവി ഓർമ്മിപ്പിക്കുന്നു.
👉 അനീതി ഉള്ളിടത്ത് ഐശ്വര്യം പുലരില്ല
⭕ കണ്ണാടിയെ മനസ്സിന്റെ വിശുദ്ധിയോടും മനസ്സിനെ ബാധിച്ച ജാതീയതയുടെയും അസമത്വത്തിന്റെയും ഇരുട്ടിനെ ക്ലാവിനോടും ഉപമിച്ചത് ഏറെ ഉചിതമാണ്.
- വിയർപ്പുകണങ്ങൾകൊണ്ട് കരിമണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകനാണ് യഥാർത്ഥ ഐശ്വര്യമെന്ന് കവി പറയുന്നു.
⭕ വർഷം മുഴുവൻ അടിയാളർ പട്ടിണികിട്ടവർ വർഷത്തിലൊരിക്കൽ നൽകുന്ന കൈനീട്ടത്തെ പിച്ചക്കാശിനോടാണ് കവി ഉപമിച്ചത്.
✅ മനോഹര മായ ഉപമകൾ കൊണ്ട് സമ്പന്നമാണ് കവിത 'കണി', 'കൈനീട്ടം', 'ഇരുട്ട്', 'വെട്ടം' എന്നിവയെല്ലാം കവിതയിൽ പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നു.
✅ സാധാരണക്കാരന്റെ സന്തോഷത്തിലാണ് ആഘോഷങ്ങൾ പൂർണ്ണമാകുമെന്നാണ് കവി സങ്കൽപ്പം./ കവി ഭാവന...
⭕ ദാരിദ്ര്യത്തിന്റെയും ജാതീയതയുടെയും ഇരുട്ടിൽ അകപ്പെട്ട മനുഷ്യരുടെ ജീവിതത്തിൽ - ചളിയിൽ താമര വിരിയുന്നത് പോലെ ഐശ്വര്യം ഉണ്ടാകണമെന്ന് കവി ആഗ്രഹിക്കുന്നു.
✅ ദാരിദ്ര്യത്തെ ചളിയോടുള ഐശ്വര്യത്തെ താമരയോടും ഉപമിച്ചത് ഏറെ ഉചിതമാണ്
⭕ ഇരുട്ട് ദുഃഖത്തിന്റെ യും ദാരിദ്ര്യത്തിൻ്റെയും പ്രതീകമാണ്. ഇരുട്ട് മാറി എല്ലായിടവും ഐശ്വര്യമാകുന്ന / സമത്വമാകുന്ന വെളിച്ചം വരണ മെന്നും സമത്വസുന്ദരമായി എല്ലാവരും വിഷു ആഘോഷിക്കണമെന്ന കവിയുടെ ആഗ്രഹവുമാണ് കവിതയുടെ അവസാന ഭാഗങ്ങളിൽ പ്രതിഫലിക്കുന്നത്.
✅ എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും പങ്കുവെക്കപ്പെടുന്ന അസമത്വത്തിന്റെ വേർതിരിവുകൾ ഇല്ലാത്ത സമത്വ സുന്ദരമായ ഒരു ലോകമാണ് കവി സ്വപ്നം കാണുന്നത്.
⭕ സമ്പത്തും ദാരിദ്ര്യവും തമ്മിലുള്ള അന്തരം വർധിച്ചുകൊണ്ടിരിക്കുന്ന
പണക്കാരൻ വീണ്ടും പണക്കാരനും പാവപ്പെട്ടവൻ വീണ്ടും പാവപ്പെട്ടവനും ആയികൊണ്ടിരിക്കുന്ന
ഈ കെട്ടകാലത്ത കവിതയ്ക്ക് വളരെയധികം സമകാലിക പ്രസക്തിയുണ്ട്.
✨ ആഗോളവത്കരണവും നഗരവത്കരണവും വർധിക്കുമ്പോൾ, ആഘോഷങ്ങൾ ആർഭാടങ്ങളായി മാറുകയും യഥാർത്ഥ മൂല്യങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു
✅ വിഷുക്കണി" എന്ന കവിത, കേവലം വിഷുവിന്റെ ആഘോഷങ്ങളെക്കുറിച്ചുള്ള ഒരു വർണ്ണനയല്ല!, മറിച്ച് ഒരു കാലഘട്ടത്തിലെ സമൂഹത്തിലെ ദാരിദ്ര്യവും അസമത്വവും() ഉയർത്തിക്കാട്ടുന്ന ഒരു വിമർശനമാണ്.
⭕ വിഷുക്കണി കേവലം ഒരു വിഷു കവിതയല്ല! ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സങ്കടകരമായ സാമൂഹിക ജീവിതത്തിൽ ചിത്രീകരിക്കുന്ന കവിതയാണ് വിഷുക്കണി.