MAIN TABS

..... ..

Saturday, May 24, 2025

2.ഖൽബിലെ നിലാവ്- നോട്ട്

 🔹 യാഥാസ്ഥിതിക മലയാളിമനസ്സുകളെ പൊളിച്ചെഴുതിയ കെ.ടി. മുഹമ്മദ്; 

🔹 നാടകവേദിയിലെ ഇടിമുഴക്കം



⭕ നാടക കുലപതിയായ കെ.ടി. മുഹമ്മദിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലെ ഒരു ഗാനമാണ് ഖൽബിലെ നിലാവ് 


⭕ നായകന്റെ കാത്തിരിപ്പും നായികയെക്കുറിച്ചുള്ള വർണ്ണനയുമാണ് ഈ കവിതയുടെ പ്രമേയം 


⭕ മനോഹരമായ ഒരു പ്രണയകവിതയാണ് ഖൽബിലെ നിലാവ്


⭕ പ്രണയ വിവശനായ നായകന്റെ മാനസികാവസ്ഥകളിലൂടെയാണ് ഈ ഗാനം പുരോഗമിക്കുന്നത്./ മാനസികാവസ്ഥകളുടെ ചിത്രീകരണമാണ് ഈ കവിത 


⭕ 'ഖൽബ്' എന്നാൽ ഹൃദയം. .നിലാവെന്നാൽ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്. പ്രണയിനിയുടെ/ നായികയുടെ സാമീപ്യം നായകന്റെ ഹൃദയത്തിൽ നിലാവുപോലെ പ്രകാശം പരത്തുന്നു എന്നാണ് ശീർഷകം കൊണ്ടുദ്ദേശിക്കുന്നത്.-( ഖൽബിലെ നിലാവ്" എന്ന ശീർഷകം കവിതയുടെ ഉള്ളടക്കത്തോട് പൂർണ്ണമായും നീതി പുലർത്തുന്നു. )'


⭕ പ്രണയഗാനങ്ങളുടെ തനത് സ്വഭാവമായ പ്രകൃതി വർണ്ണനകളും പ്രകൃതി ഉപമകളും കൊണ്ട് സമ്പന്നമാണ് ഈ കവിത - നായികയെ പ്രകൃതിയോട് ഉപമിച്ചു കൊണ്ടാണ് ഗാനം തുടങ്ങുന്നത്.


Common strctur


 👉 കവി പരിചയം 

👉 ഇൻട്രോ

👉 ഉപമയെക്കുറിച്ച് എഴുതുക 

👉 പ്രകൃതിയിൽ മനുഷ്യഭാവം ആരോപിക്കുന്നത് കവിതയെ ഏറെ മനോഹരമാക്കുന്നു 

👉 ഇത്തരത്തിലുള്ള ഒട്ടേറെ പ്രകൃതി ബിംബങ്ങൾ കൊണ്ട് മനോഹരമാണ് കവിത ( താമരപ്പൂങ്കാവനം, പഞ്ചവർണ്ണക്കിളി, പൂനിലാവ്, അമ്പിളിമാമൻ, ) 


⭕ താമരപ്പൂങ്കാവനം= പൂക്കളിലെ റാണിയായാണ് കവികൾ താമരയെ കാണുന്നത്- - സൗന്ദര്യത്തിന്റെ പ്രതീകമായ താമര പൂങ്കാവനത്തിൽ താമസിക്കുന്ന ദേവതയോട് നായികയെ ഉപമിക്കുകയാണ് കവി.


✨ " പഞ്ചവർണ = പൈങ്കിളിയിൽ പങ്ക് റങ്കുള്ളോളെ"പഞ്ചവർണക്കിളിയുടെ അഴകിനോട് പെൺകുട്ടിയുടെ അഴകിനെ ഉപമിക്കുന്നു. 


⭕ പൂനിലാവ് = നിലാവിനെ പൂവായി കാണുന്നു. നിലാവിലെ പൂക്കളിലെ റാണിയായാണ് പെൺകുട്ടിയെ സങ്കൽപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ സൗന്ദര്യത്തിന്റെ മുന്നിൽ നിലാവ് പോലും തോറ്റു പോകുന്നു ( അപ്രസക്തമാകുന്നു ). പൂവ്,നിലാവ് എന്നീ ഉപമകൾ കൊണ്ടാണ് പെൺകുട്ടിയെ വർണിച്ചിരിക്കുന്നത്. 


⭕ കണ് കൊതിച്ചുപോയി = 

 നായികക്കായുള്ള കാത്തിരിപ്പ്, കാണാനുള്ള തീവ്രമായ മോഹം, കണ്ടപ്പോയുള്ള അമ്പരപ്പ്, ("കണ് കൊതിച്ചുപോയി"), കാത്തിരുന്ന് കാൽ തരിച്ചുപോകുന്ന - പ്രണയത്താൽ അന്ധനായ കാമുകന്റെ മാനസികാവസ്ഥകളെയാണ് ഇവിടെ ചിത്രീകരിക്കുന്നത് ./ ആവിഷ്കരിക്കുന്നത് 



⭕ നായികയുടെ നോട്ടം നായകന്റെ ഹൃദയത്തിലുളവാക്കിയ ചലനങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന പ്രയോഗമാണ് ഖൽബുകളിൽ കല്ലെറിയുകയെന്നത്.കല്ല് ഉറച്ച, ഇളകാത്ത ഒന്നിന്റെ പ്രതീകമാണ് ഇവിടെ കല്ലിനെ നായകന് നായികയോടുള്ള ഉറച്ച പ്രണയത്തിന്റെ പ്രതീകമായാണ് അവതരിപ്പിച്ചിരിക്കുന്നത്.


 ആ നോട്ടത്തിന്റെ ഭംഗിയും ശക്തിയും,മിഴികളുടെ അഴക് എന്നിവ മനോഹരമായി വർണിച്ചിരിക്കുന്നു

. (ആ നോട്ടം നായകന്റെ മനസ്സിൽ എത്രത്തോളം സ്‌പർശിച്ചു എന്ന് ഈ വരികളിൽ നിന്ന് വ്യക്തമാകുന്നു).( പൊതുവെ .)



⭕ തന്നെക്കാൾ സൗന്ദര്യമുള്ള നായികയെ കണ്ടതിനാൽ അമ്പിളിമാമൻ പോലും അത്ഭുതപ്പെടുന്നു എന്നാണ് കവി സങ്കല്പം./ കവിഭാവന. അമ്പിളിമാമനെ പോലും അതിശയിപ്പിക്കുന്നതാണ് നായികയുടെ സൗന്ദര്യം 



ഭാഷാപരമായ സവിശേഷതകൾ:


⭕ കെ.ടി. മുഹമ്മദിന്റെ കവിതയുടെ ഭാഷ വളരെ ലളിതമാണ്. എന്നാൽ ഈ ലാളിത്യം കവിതയുടെ ആഴത്തെ/ ആത്മാവിനെ ബാധിക്കുന്നേയില്ല! സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ആസ്വദിക്കാൻ കഴിയുന്ന ഈ ശൈലി, കവിതയെ കൂടുതൽ ജനകീയമാക്കുന്നു.

🔹 ആദ്യാക്ഷര പ്രാസം,ദ്വിതീയാക്ഷര പ്രാസം, അന്ത്യാക്ഷരപ്രാസം എന്നിവ കവിതക്ക് താള ഭംഗി 

 🔹ലളിതമായ വാക്കുകൾ തിരഞ്ഞെടുക്കുന്നതിലുള്ള കവിയുടെ ശ്രദ്ധ 

🔹 പ്രണയത്തിന്റെ ഭംഗി കാണിക്കുന്ന പ്രകൃതി ഉപമകൾ / സാദൃശ്യ കൽപ്പനകൾ 

🔹 നിറഞ്ഞ സംഗീതാത്മകതയും ആവർത്തിക്കുന്ന വരികളും നൽകുകയും വായനക്കാരന്റെ മനസ്സിൽ എളുപ്പത്തിൽ കവി ത പതിയാൻ സഹായിക്കുന്നു (ഗാനാത്മകത)

🔹 വായനക്കാരൻ പോലും അറിയാതെ അയാളെ ഒരു കാമുകൻ ആക്കുന്ന മാന്ത്രികത കെട്ടിയുടെ വരികൾക്കുണ്ട് 


🔹 കാണുവാനായി, പോയി എന്നീ പദങ്ങളിലെ 'യ' ശബ്ദത്തിന്റെ ആവർത്തനം വരികൾക്ക് പ്രത്യേക കേൾവി സുഖം നൽകുന്നു.

 കണ്മണി, കൺ കൊതിച്ചു എന്നിവിടങ്ങളിലെ ആദ്യാക്ഷരപ്രാസവും അന്ത്യാക്ഷര പ്രാസവും നൽകുന്ന ഭംഗിയുണ്ട്. കാത്തിരിപ്പിന്റെയും കാണാനുള്ള ആഗ്രഹത്തിന്റെയും തീവ്രത കൊതിച്ചു പോയി എന്ന വരിയുടെ ആവർത്തനത്തിലൂടെ പ്രകടമാകുന്നു.



⭕ ഖൽബിലെ നിലാവ്" കേവലമൊരു പ്രണയകവിത എന്നതിലുപരി, മനുഷ്യ ഹൃദയത്തിൽ സ്നേഹം ഉണർത്തുന്ന വികാരങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന ഒരു കലാസൃഷ്ടിയാണ്. 


 ⭕കെ.ടി. മുഹമ്മദിന്റെ എന്നിവ ഈ കവിതയെ മലയാളികളുടെ പ്രിയപ്പെട്ട രചനകളിൽ ഒന്നാക്കി മാറ്റുന്നു. കാലാതീതമായി ഈ കവിത പ്രണയത്തിന്റെ ഒരു നിലാവായി തിളങ്ങിനിൽക്കും.





Wikipedia

Search results